Text copied!
CopyCompare
മലയാളം ബൈബിള്‍ - എസ്രാ

എസ്രാ 2

Help us?
Click on verse(s) to share them!
1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:
3പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,
5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്
6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
7ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.
8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.
9സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.
11ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.
12അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.
14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.
15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.
16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.
18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.

19ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.
20ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.
21ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.
22നെതോഫാത്യർ അമ്പത്താറ്.
23അനാഥോത്യർ നൂറ്റിരുപത്തെട്ട്.
24അസ്മാവെത്യർ നാല്പത്തിരണ്ട്.
25കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്.
26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.
27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.
28ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.
29നെബോനിവാസികൾ അമ്പത്തിരണ്ട്.
30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.
31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.
34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്.
35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.
36പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.

37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴ്.
39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.
40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.
41സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.
42വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.
43ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
44കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ,
46ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
47ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
48രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
50ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
51മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
52ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
53സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

55ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
56യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
57ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
58ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
60ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
63ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കും വരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.
64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.
65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്റ്റ്രീകളുമായ ഇരുനൂറു സംഗീതക്കാർ ഉണ്ടായിരുന്നു.
66എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും
67നാനൂറ്റി മുപ്പത്തി അഞ്ചു ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
69അവർ തങ്ങളുടെ പ്രാപ്തി പോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
70പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.