18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
19 അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളത്.
20 ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളത്.
21 അവരുടെ ദേശം അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളത്.
22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.